വത്തിക്കാൻ സിറ്റി: ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം ഗുരുതരമായ ധാർമികപ്രശ്നങ്ങളുയർത്തുന്നതായി ഫ്രാൻസിസ് മാർപാപ്പ.
ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കത്തിലുള്ള ആധികാരികതയും ഗുണനിലവാരവും ഉപയോഗിക്കുന്നവരും കൈകാര്യം ചെയ്യുന്നവരും വിവേകത്തോടെ വിലയിരുത്തണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
വാർത്താവിനിമയ വിദഗ്ധരുടെ ആഗോള കത്തോലിക്കാ സംഘടനയായ സിഗ്നിസിന്റെ സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാർപാപ്പയുടെ നിർദേശം. ദക്ഷിണ കൊറിയയിലെ സിയൂളിൽ ഓഗസ്റ്റ് 15 മുതൽ 18 വരെയാണു സമ്മേളനം. വ്യാജ വാർത്തകൾ തീർക്കുന്ന വെല്ലുവിളികളെ നേരിടാൻ സിഗ്നിസിനും കത്തോലിക്ക മാധ്യമശൃംഖലകൾക്കും കഴിയുമെന്നും സന്ദേശത്തിൽ മാർപാപ്പ പ്രത്യാശിച്ചു.